കൊറോണ കൺട്രോൾ റൂമിലേക്ക് ഫെബ്രുവരി 15ന്‌ n  11  കോളുകൾ ആണ് ലഭിച്ചത്. തായ്ലൻഡ് നിന്നും സഞ്ചാരികൾ എത്തിയിട്ടുണ്ട്  എന്നറിയിച്ച് ഹോട്ടലിൽ നിന്നും, ബോധവൽക്കരണ ക്ലാസ് വേണമെന്ന് അറിയിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും വിളികളെത്തി.   കൺട്രോൾ റൂമിലുള്ള മെഡിക്കൽ ഓഫീസർമാരും, കൗൺസിലർമാരും ആശങ്കകൾ അകറ്റുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിഞ്ഞവർക്ക് അവരുടെ നിരീക്ഷണ കാലാവധി അവസാനിക്കുമ്പോൾ നൽകുന്ന മെഡിക്കൽ സെർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങി. ഇതിനായി നിരീക്ഷണ കാലാവധി കഴിഞ്ഞവർ അതാത് പ്രദേശത്തെ സർക്കാർ  ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടുക.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾ തുടരുകയാണ്. ജില്ലയിലെ വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കുള്ള പരിശീലനവും ബോധവൽക്കരണ  ക്ലാസ്സുകൾ  ഇന്നും നടത്തി.  വടുതലയിൽ കുടുംബശ്രീ പ്രവർത്തകർക്കും, ഇടപ്പള്ളിയിൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കും, വെണ്ണലയിൽ ഫാർമസി വിദ്യാർത്ഥികൾക്കും ക്ലാസുകൾ സംഘടിപ്പിച്ചു .

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ വിവരങ്ങൾ  കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന  2   പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി  സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  നിരീക്ഷണ കാലയളവ് അവസാനിച്ച 6   പേരെ ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.  ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ നിലവിൽ ഉള്ള ആളുകളുടെ എണ്ണം  325  ആണ്. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

ജില്ലയിൽ നിന്നും ആലപ്പുഴ എൻ.ഐ.വി യ്ക്ക് ഇന്ന്  2   സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ഇതിൽ ഒന്ന് പുനഃപരിശോധനക്കായി അയച്ചതാണ്. നിലവിൽ രണ്ട്പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്.