ആലപ്പുഴ: ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കാനും ഭക്ഷണം കിട്ടാതെ ഒരു അതിഥി തൊഴിലാളിയും കഴിയുന്നില്ല എന്ന് ഉറപ്പുവരുത്താനുമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു

അതിഥി തൊഴിലാളികള്‍ കൂട്ടംകൂടി സഞ്ചരിക്കുന്നതും കൂട്ടമായി നിവേദനം നൽകുന്നതും ഒഴിവാക്കണംആവശ്യമെങ്കിൽ പോലീസ് സംരക്ഷണവും ഏർപ്പെടുത്തണംഅതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുൻഗണനയുള്ള വിഷയമായി എല്ലാ പഞ്ചായത്തുകളും നഗരസഭകളും കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പഞ്ചായത്തുകളിലും നഗരങ്ങളിലും ഉള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം അവിടെത്തന്നെ കൈകാര്യം ചെയ്യുവാൻ ബന്ധപ്പെട്ട തഹസിൽദാർമാരെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചുഅതിഥി തൊഴിലാളികളുടെ കാര്യത്തിൽ കരാറുകാർക്ക് ഉത്തരവാദിത്തമുണ്ട് 

അവരുടെ ഭക്ഷണംതാമസംചികിത്സ തുടങ്ങിയ കാര്യങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ കരാറുകാര്‍ ചെയ്യേണ്ടതുണ്ട്അല്ലാത്തപക്ഷം കര്‍ശന നിയമനടപടികൾ സ്വീകരിക്കാന്‍ തഹസിൽദാര്‍മാരെ ചുമതലപ്പെടുത്തണമെന്നും കളക്ടറോ‍ട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.

ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത വേനൽ മൂലം കുടിവെള്ള പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്സർക്കാർ മുൻകൈയെടുത്ത് ശുദ്ധജലം വിതരണം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്റവന്യൂ വിഭാഗം ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്സർക്കാർ തീരുമാനിച്ച് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആരംഭിക്കാൻ കർശന നിർദ്ദേശം നൽകണം

ആരും ഒഴിഞ്ഞുനിൽക്കാൻ പാടില്ലവിശക്കുന്ന ഒരാൾ പോലും നാട്ടിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിൻറെ ഉദ്ദേശംഇതിൻറെ സാമ്പത്തിക സംവിധാനത്തെ പറ്റി വ്യക്തമായ നിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് സംവിധാനം എല്ലായിടത്തും വിന്യസിക്കുന്നു എന്ന് ജില്ലകളക്ടറും ജില്ല പോലീസ് മേധാവിയും ഉറപ്പാക്കണം.

ജില്ലയിലെ ഓരോ വാർഡിലും അവിടുത്തെ പഞ്ചായത്ത് അംഗം അല്ലെങ്കിൽ മുൻസിപ്പൽ കൗൺസിലർ കൺവീനറായി ഒരു സമിതി വേണംഅതിൽ കുടുംബശ്രീയുടെയും ആരോഗ്യ പ്രവർത്തകരുടെയും ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണംക്വാറന്റൈനില്‍ ഉള്ളവര്‍ അത് പാലിക്കുന്നുവെന്നും ഭക്ഷണത്തിനു പ്രയാസമുള്ളവർക്ക് അത് ലഭിക്കുന്നതെന്നും ഉറപ്പാക്കേണ്ടത് ഈ കമ്മിറ്റിയുടെ ചുമതലയാണ്ഇക്കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടാകരുതെന്നും

മന്ത്രി സഭ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ ജില്ലകളക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കിജില്ല കളക്ടറുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.