മൂന്നു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴി

കണ്ണൂർ  ജില്ലയില്‍ 17 പേര്‍ക്ക് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 60കാരന്‍, ജൂണ്‍ 18ന് കുവൈറ്റില്‍ നിന്ന് എത്തിയ മുണ്ടേരി സ്വദേശി 49കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഖത്തറില്‍ നിന്നുള്ള ക്യുആര്‍ 7487 വിമാനത്തിലെത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശി 51കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ജൂണ്‍ ആറിന് മംഗലാപുരത്തു നിന്ന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ 58കാരന്‍, ജൂണ്‍ 15ന് മുംബൈയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ആലക്കോട് സ്വദേശി 36കാരന്‍, ഇതേദിവസം ബെംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം എത്തിയ മട്ടന്നൂര്‍ സ്വദേശി 25കാരന്‍, ജൂണ്‍ 18ന് ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴിയെത്തിയ പായം സ്വദേശി 27കാരന്‍, ജൂണ്‍ 19ന് ഡല്‍ഹിയില്‍ നിന്ന് ഇതേ ട്രെയിനില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴിയെത്തിയ കൊട്ടിയൂര്‍ സ്വദേശികളായ 56കാരി, 23കാരി, 36കാരന്‍, ആറ് വയസ്സുകാരന്‍, രണ്ട് വയസ്സുകാരന്‍, ജൂണ്‍ 20ന് ഗുജറാത്തില്‍ നിന്ന് അഹമ്മദാബാദ്, പൂനെ, കൊച്ചി വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പിണറായി സ്വദേശി 58കാരന്‍, ഇതേദിവസം ബെംഗളൂരുവില്‍ നിന്ന് ടാക്‌സി മാര്‍ഗമെത്തിയ കാടാച്ചിറ സ്വദേശി 42കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. കൂത്തുപറമ്പ് സ്വദേശിയായ 27കാരി, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, മൈസൂര്‍ സ്വദേശിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 52കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 372 ആയി. ഇവരില്‍ 250 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ചു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന പാപ്പിനിശ്ശേരി സ്വദേശി 49കാരി, വേങ്ങാട് സ്വദേശി 55കാരന്‍, കാഞ്ഞിരോട് സ്വദേശി 19കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെരിങ്ങത്തൂര്‍ സ്വദേശി 31കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 81കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 18074 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 81പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 109 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 17841 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 12861 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12076 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11367 എണ്ണം നെഗറ്റീവാണ്. 785 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മട്ടന്നൂര്‍ നഗരസഭയിലെ നാലാം വാര്‍ഡ്, ആലക്കോട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പിണറായി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, കൊട്ടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ്, കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ്, മുണ്ടേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടത്. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പാപ്പിനിശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കി.