തൃശ്ശൂർ: എം ഒ റോഡ് മുതൽ ആമ്പക്കാടൻ  ജംഗ്ഷൻ വരെ നായരങ്ങാടി അരിയങ്ങാടി റോഡുകളുടെ നിർമ്മാണ പുരോഗതി മേയർ അജിത ജയരാജന്റെ നേതൃത്വത്തിൽ വിലയിരുത്തി. അഞ്ചു കോടി ചിലവഴിച്ചാണ് റോഡുകളുടെ കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കുക. പ്രവർത്തനം പൂർത്തിയാകുന്നതോടെ വർഷങ്ങളായുണ്ടായിരുന്ന പൊതുജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.

തൃശൂർ നഗരത്തിന്റെ വ്യാപാര കേന്ദ്രങ്ങളിൽ  ഏറ്റവും പ്രധാനപ്പെട്ടവയാണ് അരിയങ്ങാടി നായരങ്ങാടി മാർക്കറ്റുകൾ. ഏകദേശം 750 തൊഴിലാളികൾ വിവിധ മേഖലകളിലായി ഇവിടെ  ജോലിചെയ്യുന്നു. 250 വ്യാപാരസ്ഥാപനങ്ങളുള്ള ഇവിടെ ആയിരക്കണക്കിന് ജനങ്ങൾ ദിനംപ്രതി വന്നു പോകുന്നുണ്ട്. ഇതിൻ്റ ഭാഗമായി ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും ഇവിടെ വന്നു പോകുന്നുണ്ട്.

ഡെപ്യൂട്ടി മേയർ റാഫി ജോസ് പി,  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എൽ റോസി, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി,  കൗൺസിലർമാരായ സതീഷ്ചന്ദ്രൻ, രാമദാസൻ എന്നിവർ മേയറെ  അനുഗമിച്ചു.