കേരള, കർണാടക തീരം, ലക്ഷദ്വീപ്, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ വരുന്ന നാലു ദിവസം കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ  20 സെപ്റ്റംബർ വൈകിട്ട് നാലു മുതൽ 48 മണിക്കൂർ സമയം തിരുവനന്തപുരം ജില്ലയുടെ തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോകുന്നതു നിരോധിച്ച് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു.