കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി എ.സി. മൊയ്തീന്‍
കൊച്ചി: കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കായിക, യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍. ഓപ്പറേഷന്‍ ഒളിംപ്യ ബാഡ്മിന്റണ്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ അംഗീകാരത്തോടെ സാങ്കേതിക അനുമതി നല്‍കി പദ്ധതികള്‍ നടപ്പാക്കും. ഒരു മനസായി നിന്നാല്‍ കായികംരംഗത്ത് വലിയ ഭാവിയാണ് കേരളത്തിനുള്ളത്. ഓപ്പറേഷന്‍ ഒളിംപ്യയിലൂടെ 11 ഇനങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഭാവികേരളത്തിന്റെ മെഡല്‍ പ്രതീക്ഷയാണ് ഈ പരിശീലന പദ്ധതി. ഓപ്പറേഷന്‍ ഒളിപ്യയുടെ ഭാഗമായുള്ള ബാഡ്മിന്റണ്‍ പരിശീലനം ഗോപീചന്ദ്് അക്കാഡമിയുമായി സഹകരിച്ചായിരിക്കും കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പണം മുടക്കിയിട്ടുള്ള കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ജനപ്രതിനിധികളും കായിക താരങ്ങളും അംഗമായുള്ള സെപ്ഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. അണ്ടര്‍ 17 ഫിഫ ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങള്‍ വരും തലമുറയ്ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സംരക്ഷിക്കും. മഹാരാജാസ് കോളേജ് ടര്‍ഫിന്റെ കാര്യത്തില്‍ ഗൗരവമായ പരിഗണന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
2020-24 ഒളിംപിക്‌സില്‍ കേരള കായിക താരങ്ങള്‍ക്ക് മെഡല്‍ കരസ്ഥമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് സ്‌പോര്‍ട്ട് കൗണ്‍സില്‍ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ഒളിംപ്യ. 11 ഇനങ്ങളിലാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ ആറു കേന്ദ്രങ്ങളിലായാണ് പരിശീലനം. ആകെ 210 കുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ട് ഇനങ്ങളില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വളരെയേറെ മെഡല്‍ സാധ്യതയുള്ള ബാഡ്മിന്റണ്‍ പരിശീലനമാണ് കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുക. 15 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗോപീചന്ദ് അക്കാദമിയുടെ സാങ്കേതിക പിന്തുണയും ഇവര്‍ക്ക് ലഭ്യമാക്കും.
നാഗ്പൂരില്‍ നടന്ന് ഏഷ്യന്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഗോവിന്ദ് കൃഷ്ണ, അരവിന്ദ് സുരേഷ്, വര്‍ഷ വെങ്കിടേഷ് എന്നീ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു. ബാഡ്മിന്റണ്‍ പരിശീലന കിറ്റും മന്ത്രി വിതരണം ചെയ്തു.

ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍,  കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍, ഓള്‍ ഇന്ത്യ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് എസ്. മുരളീധരന്‍, അര്‍ജുന അവാര്‍ഡ് ജേതാവും സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗവുമായ ജോര്‍ജ് തോമസ്, ജില്ല സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡ%E