ആഗസ്റ്റ് എട്ടുമുതൽ 17 വരെ സംസ്ഥാനത്തെ വിവിധ പ്രളയ ബാധിതമേഖലകളിലെ 52,686 കുടുംബങ്ങളിൽ നിന്ന് 2,23,139 പേരെ രക്ഷപെടുത്തി 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 27 പേരെ കാണാതായി. 164 പേർ മരണപ്പെട്ടു. 56 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 331 വീടുകൾപൂർണമായും 2526 വീടുകൾ ഭാഗികമായും തകരുകയും 13.09 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 9869.6140 ഹെക്ടറിൽ നേരിട്ട കൃഷിനാശത്തിലൂടെ 214.89 കോടി രൂപയുടെ നഷ്ടമുണ്ടായി.  ആകെ നഷ്ടം 227.98 കോടി രൂപ.
തിരുവനന്തപുരം 70, കൊല്ലം 56, പത്തനം തിട്ട 114, ആലപ്പുഴ 232, കോട്ടയം 191, ഇടുക്കി 41, എറണാകുളം 269, തൃശൂർ 157, പാലക്കാട് 30, മലപ്പുറം 39, കോഴിക്കോട് 172, വയനാട് 183, കണ്ണൂർ 13, കാസർഗോഡ് ഒന്ന് വീതമാണ് ദുരിതാശ്വാസ ക്യാമ്പുകളുള്ളത്.
തിരുവനന്തപുരം ജില്ലയിൽ 1477 കുടുംബങ്ങളിൽനിന്നായി 5204 പേരെയും കൊല്ലത്ത് 1023 കുടുംബങ്ങളിൽനിന്നായി 3600 പേരെയും, പത്തനംതിട്ടയിൽ 4229 കുടുംബങ്ങളിൽനിന്നായി 16810 പേരെയും, ആലപ്പുഴയിൽ 8658 വീടുകളിൽനിന്ന് 61,858 പേരെയും, കോട്ടയത്ത് 6107 വീടുകളിൽനിന്ന് 21,928പേരെയും, ഇടുക്കിയിൽ 312 കുടുംബങ്ങളിൽനിന്ന് 3691 പേരെയും, എറണാകുളത്ത് 14,881 വീടുകളിൽനിന്ന് 53,870 പേരെയും, തൃശൂരിൽ 4546വീടുകളിൽനിന്ന് 15000 പേരെയും, പാലക്കാട് 100 വീടുകളിൽ നിന്ന് 1560പേരെയും , മലപ്പുറത്ത് 352 വീടുകളിൽനിന്ന് 1418 പേരെയും , കോഴിക്കോട് 4235 വീടുകളിൽ നിന്ന് 14,014 പേരെയും172, വയനാട് 6356 വീടുകളിൽനിന്ന് 22,964 പേരെയും, കണ്ണൂർ 383വീടുകളിൽനിന്ന് 1092 പേരെയും , കാസർഗോഡ് 27 വീടുകളിൽ നിന്നായി 130 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.
കാണാതായവർ, മരണപ്പെട്ടവർ, ആശുപത്രിയിലുള്ളവർ എന്നിവരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം(0,7,11) , കൊല്ലം(0,1,0), പത്തനം തിട്ട(0,4,0), ആലപ്പുഴ (0,8,2), കോട്ടയം (0,8,2), ഇടുക്കി (11,37,11), എറണാകുളം (0,2,0), തൃശൂർ(11,23,2), പാലക്കാട് (2,17,8), മലപ്പുറം (0,33,0), കോഴിക്കോട്(0,15,11), വയനാട് (3,4,4), കണ്ണൂർ (0,5,3), കാസർഗോഡ് (0,0,2).