എറണാകുളം: മരുന്നു വാങ്ങാൻ മറ്റുവഴികളില്ലാതായപ്പോണ് കരീം അപേക്ഷഷയുമായി സാന്ത്വന സ്പർശ വേദിയിലെത്തിയത്. ഡോക്ടർമാരുടെ സാക്ഷ്യപത്രങ്ങളും മരുന്നുകളുടെ കുറിപ്പും നോക്കിയ ശേഷം 25,000 രൂപയുടെ ധനസഹായം നൽകാൻ അദാലത്തിൽ തീരുമാനമായി. സഹായം ലഭിച്ചത് സാന്ത്വന സ്പർശം തന്നെയാണെന്ന് കാക്കനാട് സ്വദേശിയായ കരീം പറയുന്നു. കാക്കനാട് നവോദയ മില്ലുംപടിയിലാണ് പി.എം.കരീമിൻ്റെ വീട്. ചുമട്ടുതൊഴിലാളിയായിരുുന്നു.

ഇടക്ക് ഹൃദയാഘാതം വന്നതുമൂലം തൊഴിലിനു പോകാൻ പറ്റാതായി. മക്കൾ രണ്ടു പേരും വിദ്യാർത്ഥികളാണ്. മരുന്നിനും മറ്റുമായി ഒരു മാസം നല്ലൊരു തുക ചികിത്സക്കായി വേണം. എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെെയാണ് സാന്ത്വന സ്പർശം അദാലത്തിലെത്തിയത്. അപേക്ഷ നൽകിയ ഉടൻ മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിൽ നിന്നും സഹായം ലഭിച്ചതിൽ നന്ദി അറിയിച്ചാണ് കരീം മടങ്ങിയത്‌.