ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന നൂതനവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങളാണ് അങ്കമാലി അഡ്‌ലക്‌സിലെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 500 കിടക്കകളുള്ള ചികിത്സാ കേന്ദ്രത്തില്‍ പുരുഷന്മാര്‍ക്കുംസ്ത്രീകള്‍ക്കും പ്രത്യേകം വാര്‍ഡുകളുണ്ട്.

കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഡിഫിബ്രിലേറ്ററുകള്‍, എക്‌സ്‌റേ ജിഇ, മള്‍ട്ടി പാരമോണിട്ടര്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനത്തില്‍ നിന്ന് ഓരോ കിടക്കകളിലേക്കും ഓക്‌സിജന്‍ ട്യൂബ് വഴി നേരിട്ടെത്തുകയാണ് ചെയ്യുന്നത്. ഉടന്‍ തന്നെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങാനാകുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ. കുട്ടപ്പന്‍ പറഞ്ഞു.

2.20 കോടിരൂപ ചെലവിട്ടാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പദ്ധതിയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതും അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചതും. പത്ത് കമ്പനികളുടെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ വ്യവസായ ലോകത്തെ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഈ പദ്ധതിയ്ക്കു പുറമെ സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിഐഐയുടെ നേതൃത്വത്തില്‍
9 ജില്ലകളിലെ 22 സര്‍ക്കാര്‍ ആശുപത്രികളില്‍ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം സംവിധാനങ്ങള്‍ സ്ഥാപിച്ചു. 15 സ്ഥാപനങ്ങളുടെ പിന്തുണയോടെ 1.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 1150 ഓക്‌സിജന്‍ ബെഡ്ഡുകളാണ് പുതുതായി സൃഷ്ടിച്ചത്.

കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടു വാര്‍ഡുകള്‍ പൂര്‍ണ്ണ സംവിധാനങ്ങളുള്ള 200 ബെഡ്ഡുകളുടെ മെഡിക്കല്‍ ഐസിയു വാര്‍ഡുകളാക്കി. അംഗങ്ങളുടെ പിന്തുണയോടെ 2.8 കോടിര ൂപചെലവിട്ടാണ് സിഐഐ ഈ പദ്ധതി നടപ്പാക്കിയത്.