കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലത്തെ ഇളമ്പള്ളൂര്‍, പൂതക്കുളം, പരവൂര്‍, പെരിനാട്, കല്ലുവാതുക്കല്‍, പേരയം, മയ്യനാട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകളില്‍ പിഴ ചുമത്തി. 91 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കൊട്ടാരക്കരയിലെ ചടയമംഗലം, ഇട്ടിവ, മേലില, മൈലം, നിലമേല്‍, വെളിനല്ലൂര്‍, വെളിയം എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ ഏഴു കേസുകള്‍ക്ക് പിഴയീടാക്കുകയും 140 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പന്മ ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കേസുകളില്‍ പിഴയീടാക്കി. 65 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി, ചക്കുവള്ളി, ശൂരനാട് നോര്‍ത്ത് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി. 36 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരത്തെ പിറവന്തൂര്‍, അലിമുക്ക്, പുന്നല പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സിജിലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ ഏരൂര്‍, ആയിരനല്ലൂര്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.