കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 39 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 21 കേസുകളില്‍ പിഴയീടാക്കുകയും 398 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളിയിലെ ആലപ്പാട്, ചവറ, നീണ്ടകര, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര, ക്ലാപ്പന, കെ.എസ്.പുരം, ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 220 എണ്ണത്തിന് താക്കീത് നല്‍കി.
കൊല്ലത്തെ പേരയം, കുണ്ടറ, പെരിനാട്, പനയം, കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി , നെടുമ്പന, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, അഞ്ചാലുംമൂട്, പള്ളിത്തോട്ടം കൊറ്റങ്കര, മേഖലകളില്‍ ആറു കേസുകളില്‍ പിഴ ഈടാക്കി. 323 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 155 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം ടൗണ്‍, പുന്നല, പിടവൂര്‍ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അമ്പിളിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, അറയ്ക്കല്‍, കരവാളൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകളില്‍ താക്കീത് നല്‍കി.