കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 36 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, ഇട്ടിവ, എഴുകോണ്‍, കടക്കല്‍, കുളക്കട, കുമ്മിള്‍, മേലില, മൈലം, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകളില്‍ പിഴ ഇടയാക്കുകയും 333 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ.എസ്.പുരം, നീണ്ടകര, പന്മന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 215 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്ത് കുണ്ടറ, പെരിനാട്, പേരയം, തൃക്കരുവ, കൊറ്റങ്കര, കൊല്ലം കോര്‍പ്പറേഷന്‍, ഇളമ്പള്ളൂര്‍, ചാത്തന്നൂര്‍, തൃക്കോവില്‍വട്ടം, മയ്യനാട്, പനയം, പരവൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ പിഴയീടാക്കി. 335 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ ഏഴു വില്ലേജുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 89 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂര്‍, അഞ്ചല്‍ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി