മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, വനിതാ കമ്മീഷന്‍ സി ഐ ജോസ് കുര്യന്‍, അഡ്വ. മായ രാജേഷ് എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു. മൂന്നാറിലും സമീപമേഖലകളില്‍ നിന്നുമായി കമ്മീഷന് ലഭിച്ച 38 പരാതികളാണ് ചൊവ്വാഴ്ച്ച നടത്തിയ സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 13 കേസുകള്‍ അവസാനിപ്പിച്ചു. 3 കേസുകള്‍ റിപ്പോര്‍ട്ടിന് വിടുകയും ശേഷിച്ച കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് ബെഞ്ചുകളായിരുന്നു കേസുകള്‍ പരിഗണിച്ചത്. രാവിലെ 10ന് ആരംഭിച്ച സിറ്റിംഗ് ഒരു മണിയ്ക്ക് അവസാനിച്ചു. വസ്തു തര്‍ക്കം സംബന്ധിച്ചുണ്ടായ കേസുകള്‍ ഇത്തവണത്തെ സിറ്റിംഗില്‍ കൂടുതല്‍ ഉണ്ടായിരുന്നതായി വനിതാകമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും സിറ്റിംഗ് രീതികളും നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അല്‍അസര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ മൂന്നാറിലെ സിറ്റിംഗ് കേന്ദ്രത്തില്‍ എത്തിയിരുന്നു.