ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ചു വിവരം ആരാഞ്ഞയുടൻ ജീവനക്കാർ സമ്മതം അറിയിക്കുകയായിരുന്നു. ജില്ലയിൽ ഏഴു സ്ഥിരം ജീവനക്കാരാണ് ഈ ഓഫീസിലുള്ളത്. അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം മൂന്നു ദിവസത്തെ വീതം ശമ്പളം 10 മാസം കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്കു നൽകുക. ഇൻഫർമേഷൻ ഓഫീസറെ കൂടാതെ അസിസ്റ്റന്റ് എഡിറ്റർ കെ.എസ്.സുമേഷ്, ഫോട്ടോഗ്രാഫർ പി.ഡാലു, ക്ലർക്ക് ടി.എൽ.സ്റ്റീഫൻ, ടൈപ്പിസ്റ്റ് ആശ മാത്യു, സിനിമ ഓപ്പറേറ്റർ പി.സിബി, ഓഫീസ് അറ്റന്റന്റ് വി.ശാരിക എന്നിവരാണ് തുക നൽകുകയെന്ന് ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല അറിയിച്ചു.