മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാര്‍ക്കുമായി എല്ലാ ഒരുക്കങ്ങളും സജ്ജമാക്കി ഹോമിയോപ്പതി വകുപ്പ്.

സന്നിധാനത്ത് പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ പകര്‍ച്ചപ്പനി, ചിക്കന്‍പോക്സ്, ചെങ്കണ്ണ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകളും ചികിത്സയും ലഭ്യമാണ്. മലകയറി വരുന്ന അയ്യപ്പന്മാര്‍ക്കുണ്ടാവുന്ന പേശിവേദന, സന്ധിവേദന, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഉദരരോഗങ്ങള്‍ എന്നിവക്കും ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കൂടാതെ ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്ററിന്റെ ലഭ്യതയും ഡിസ്പന്‍സറിയില്‍ ഉറപ്പുവരുത്തിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ ദിലീപ് ചന്ദ്രന്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്കു പുറമേ സന്നിധാനത്തും പരിപരങ്ങളിലുമുള്ള കടയിലെ ജോലിക്കാര്‍, ഡോളി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.