സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ച 316 പരാതികളും പരിഗണിച്ചു. ഓൺലൈനിൽ 198 ഉം നേരിട്ട് 118ഉം പരാതികളാണ് ലഭിച്ചത്. അഞ്ച് പുതിയ മുൻഗണന റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, എംഎൽഎമാരായ അഡ്വ. വി ആർ സുനിൽകുമാർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി എന്നിവർ പരാതികൾ പരിഗണിച്ചു.

അദാലത്തിൽ അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമികയ്യേറ്റം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ്, പെൻഷൻ, ക്ഷേമനിധി ആനുകൂല്യത്തിനുള്ള അപേക്ഷകൾ, വിവാഹ ധനസഹായം, വഴി, ഗതാഗതം തുടങ്ങിയ വിഷയങ്ങളിലാണ് പരാതി ലഭിച്ചത്.