സംസ്ഥാന സാക്ഷരതാ മിഷനും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യത പരീക്ഷ സമാപിച്ചു. ജില്ലയില്‍ 578 പേര്‍
തുല്യതപരീക്ഷ എഴുതി. 68 വയസ്സുകാരിയായ വി.കെ.സുലോചനയാണ് ജില്ലയില്‍ ഏറ്റവും പ്രായം കുടിയ പഠിതാവ്. പ്രതിസന്ധികളെ പ്രായം കൊണ്ട് തോല്‍പ്പിച്ചാണ് വി.കെ സുലോചന തുല്യതാ പരീക്ഷയിലെ താരമായത്. 19 വയസുള്ള വിജിനേഷ് കൃഷ്ണയാണ് പ്രായം കുറഞ്ഞ പഠിതാവ്. 108 പേര്‍ പുരുഷന്‍മാരും 469 പേര്‍ സ്ത്രീകളും 1 ട്രാന്‍സ്‌ജെന്‍ഡറുമാണ് പരീക്ഷ എഴുതിയവര്‍. 61 പട്ടിക വര്‍ഗ്ഗ വിഭാഗക്കാരും 42 പട്ടിക ജാതി വിഭാഗക്കാര്‍ 7 ഭിന്നശേഷിക്കാരും പരീക്ഷ എഴുതിയവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ സര്‍വ്വജന എച്ച്.എസ്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി, ജി.എച്ച്.എസ്.എസ് ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് തലപ്പുഴ എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍.