മാനന്തവാടി മക്കിമല ഭൂപ്രശ്‌നം പരിഹരിച്ച് ഒരു വർഷത്തിനുള്ളിൽ 700 ലധികം ആളുകൾക്ക് പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. 2024 ജനുവരിയിൽ മക്കിമല ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പ്രത്യേക സർവേ ടീമിനെ നിയമിക്കും. അമ്പുകുത്തി – കരിമ്പിൽ ഭൂമി പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് സംസ്ഥാന റവന്യൂ വകുപ്പ് ഇടപെടും. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് ഒരു ആദിവാസി കർഷകർ പോലും വഞ്ചിക്കപ്പെടില്ല. വയനാട്ടിൽ കെ.എൽ. എർ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.