കാക്കനാട് : ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി നടത്തിയ കവിതാലാപന മത്സരത്തിൽ ജില്ലാ ലേബർ ഓഫീസിലെ സീനിയർ ക്ലർക്ക് ധന്യ മുകുന്ദൻ ഒന്നാം സ്ഥാനം നേടി. കെ.ജി.ശങ്കരപ്പിള്ളയുടെ ‘മണൽ കാലം’ എന്ന കവിതയാണ് ധന്യ ചൊല്ലിയത്. യൂസഫലി കേച്ചേരിയുടെ ‘വേദം’ എന്ന കവിത ചൊല്ലിയ നാഷണൽ ഹൈവേ ലാൻറ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ ഓഫീസിലെ ക്ലർക്ക് കാവ്യ എസ്. മേനോൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ‘എന്റെ മുറ്റം’ എന്ന സ്വന്തം കവിതയുമായി വേദിയിലെത്തിയ ഭക്ഷ്യ സുരക്ഷ വകുപ്പ് കാക്കനാട് റീജ്യണൽ അനലറ്റിക്കൽ ലാബിലെ ടെക്നിക്കൽ അസിസ്റ്റൻറ് കേശവൻ നമ്പൂതിരിക്കാണ് മൂന്നാം സ്ഥാനം. രണ്ടു പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.

ജില്ലയിലെ വിവിധ ഓഫീസുകളിലെ 21 പേർ മത്സരത്തിൽ പങ്കെടുത്തു. ആകാശവാണി കൊച്ചി എഫ്.എം. ലെ അവതാരകരായ ശ്രീയുക്ത വർമ, ടി.പി. വിവേക് എന്നിവരായിരുന്നു വിധികർത്താക്കൾ.

ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി കഥ – കവിതാ രചനാ മത്സരങ്ങളും നടത്തിയിട്ടുണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാചരണം നവംബർ ഏഴിന് സമാപിക്കും.
ക്യാപ്ഷൻ
ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് വിവര പൊതുജന സമ്പർക്ക വകുപ്പ് നടത്തിയ കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ധന്യ മുകുന്ദൻ ലേബർ ഡിപ്പാർട്ട്മെൻറ്.