*ഇന്ന് ജില്ലയില്‍ പുതുതായി  586 പേര്‍  രോഗനിരീക്ഷണത്തിലായി
409 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍  5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 28 പേരെ പ്രവേശിപ്പിച്ചു.
18 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ആശുപത്രി കളില്‍    112 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഇന്ന്  223 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  166 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്.

ജില്ലയില്‍ 21 സ്ഥാപനങ്ങളില്‍ ആയി  887 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങള്‍ -2888
പരിശോധനയ്ക്കു വിധേയമായവര്‍ -6047

*കളക്ടറേറ്റ് കണ്‍ട്റോള്‍ റൂമില്‍ 168 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  11 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 344പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -6358

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -5359

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം – 112

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -887

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -586

തിരുവനന്തപുരത്ത് മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം ജില്ലയില്‍ കുളത്തൂര്‍, നാവായിക്കുളം, നെല്ലനാട്(വെഞ്ഞാറമ്മൂട്) എന്നീ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഇന്നത്തെ ട്രെയിന്‍ വിവരം (മെയ് 27)

ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52  അരുണാചല്‍ പ്രദേശ് സ്വദേശികളാണ്.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ 64 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങി. 40 പുരുഷന്മാര്‍, 18 സ്ത്രീകള്‍, 6 കുട്ടികള്‍. റെഡ് സോണില്‍ നിന്ന് വന്നവര്‍ 36. തിരുവനന്തപുരം സ്വദേശിയായ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ വീട്ടിലും നിരീക്ഷണത്തില്‍ വിട്ടു.