ജില്ലയിൽ ചൊവ്വാഴ്ച 13 പേർക്ക്  രോഗം സ്ഥിരീകരിച്ചു.   ഇത് കൂടാതെ കോട്ടയം സ്വദേശിയായ ഒരാളും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

•       ജൂൺ 11 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂൺ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 37 , 35 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശികൾ, ജൂൺ 12 ന് കുവൈറ്റ് കരിപ്പൂർ വിമാനത്തിലെത്തിയ 32 വയസ്സുള്ള വരാപ്പുഴ സ്വദേശി., ജൂൺ 16ന്  ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശി, ജൂൺ 12 ന് കുവൈറ്റ് തിരുവനന്തപുരം വിമാനത്തിലെത്തിയ 27 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശി, ജൂൺ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള അശമന്നൂർ സ്വദേശി , ജൂൺ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ചെങ്ങമനാട് സ്വദേശി, ജുൺ 18 ന് നൈജീരിയ തിരുവനന്തപുരം വിമാനത്തിലെത്തിയ 37 വയസ്സുള്ള തൃപ്പൂണിത്തുറ സ്വദേശി, ജൂൺ 20 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 31 വയസ്സുള്ള സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 15 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 35 വയസ്സുള്ള എടത്തല സ്വദേശി,  മലയാറ്റൂർ സ്വദേശിയായ 53 വയസ്സുള്ള വ്യക്തിക്കും, ഇദ്ദേഹത്തിൻ്റെ     ഭാര്യയായ 50 വയസ്സുള്ള ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

•       ജൂൺ 21 ലെ ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 52 വയസ്സുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

•       ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച  നായരമ്പലം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഇതുവരെ 106  പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന്  എത്തി നിരീക്ഷണത്തിൽ കഴിഞ്ഞ വ്യക്തിയുമായി ഇദ്ദേഹം സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

•      ചൊവ്വാഴ്ച ജില്ലയിൽ 6 പേർ രോഗമുക്തി നേടി. ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി, ജൂൺ 17 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള പുത്തൻവേലിക്കര സ്വദേശിനി, ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച 23 ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള മൂവാറ്റുപുഴ സ്വദേശി, ജൂൺ 15 ന് രോഗം സ്ഥിരീകരിച്ച 43 വയസുള്ള ആലപ്പുഴ സ്വദേശിനി, ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള കുന്നത്തുനാട് സ്വദേശി.

•      ചൊവ്വാഴ്ച 797 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12921 ആണ്. ഇതിൽ 11051 പേർ വീടുകളിലും, 388 പേർ കോവിഡ് കെയർ സെന്ററുകളിലും  1482 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•      ചൊവ്വാഴ്ച 26 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 15
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
       സ്വകാര്യ ആശുപത്രികൾ – 10

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 18 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 7
       അങ്കമാലി അഡ്ലക്സ്- 6
       സ്വകാര്യ ആശുപത്രികൾ- 5

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 181 ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് – 64
       മൂവാറ്റുപുഴ ജനറൽ ആശുപത്രി- 1
       പറവൂർ താലൂക്ക് ആശുപത്രി-1
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
       അങ്കമാലി അഡ്ലക്സ്- 74
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ – 36

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 135 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 130 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

•      ചൊവ്വാഴ്ച ജില്ലയിൽ നിന്നും 194 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 86 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 13   എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 297  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ജില്ലയിലെ സ്വകാര്യ സർക്കാർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗതസുരക്ഷ ഉപാധികൾ, കൈകഴുകുന്ന രീതി, മാസ്കുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

•      ചൊവ്വാഴ്ച  469 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 149 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       വാർഡ് തലങ്ങളിൽ 5220 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 383  പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 70 ചരക്കു ലോറികളിലെ 93 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 47 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.