തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് വന്ന രണ്ട് ചാലക്കുടി സ്വദേശികൾ (38 വയസ്സ്, പുരുഷൻ, 40 വയസ്സ്, പുരുഷൻ), ജൂൺ 16 ന് കുവൈറ്റിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (59 വയസ്സ്, പുരുഷൻ), ജൂൺ 19 ന് സൗദി അറേബ്യയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (41 വയസ്സ്, സ്ത്രീ), ജൂൺ 19 ന് ആന്ധ്രപ്രദേശിൽ നിന്ന് വന്ന നെടുപുഴ സ്വദേശി (30 വയസ്സ്, പുരുഷൻ), ജൂൺ 15 ന് ബഹ്റൈനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (22 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (38 വയസ്സ്, പുരുഷൻ), ജൂൺ രണ്ടിന് ഡൽഹിയിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (56 വയസ്സ്, സ്ത്രീ), കുവൈറ്റിൽ നിന്ന് വന്ന ആനന്ദപുരം സ്വദേശി (28 വയസ്സ്, പുരുഷൻ), ജൂൺ 13 ന് ഷാർജയിൽ നിന്ന് വന്ന തൃശൂർ കിഴക്കേകോട്ട സ്വദേശി (41 വയസ്സ്, പുരുഷൻ), ജൂൺ 17 ന് ചെന്നൈയിൽ നിന്ന് വന്ന വെങ്കിടങ്ങ് സ്വദേശി (56 വയസ്സ്, പുരുഷൻ), ജൂൺ 13 ന് എറണാകുളത്ത് നിന്ന് വന്ന പഴഞ്ഞി സ്വദേശി (48 വയസ്സ്, പുരുഷൻ), സൗദി അറേബ്യയിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി (28 വയസ്സ്, പുരുഷൻ), കുന്നംകുളം സ്വദേശി (49 വയസ്സ്, പുരുഷൻ) എന്നീ 14 പേർക്കാണ് ചൊവ്വാഴ്ച (ജൂൺ 23) ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച 464 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 40970 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച 175 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 590 പേരെ സ്ക്രീൻ ചെയ്തു.