50 പേർക്ക് രോഗമുക്തി

ജില്ലയിൽ ശനിയാഴ്ച  179 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 50 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 909 ആണ്. ത്യശ്ശൂര്‍ സ്വദേശികളായ 39 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.   ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3061 ആണ്.

ഇതുവരെ രോഗമുക്തരായത് 2177 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 159 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 32 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 28, ചാലക്കുടി ക്ലസ്റ്റർ 10, നടവരമ്പ് ക്ലസ്റ്റർ 6, ഇരിങ്ങാലക്കുട ക്ലസ്റ്റർ( റിലയൻസ് –സമ്പർക്കം)3, ആരോഗ്യപ്രവർത്തകർ 9, ഫ്രണ്ട് ലൈൻ വർക്കർ 4, മറ്റ് സമ്പർക്കം 67, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 13, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ  7 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ശനിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 80, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ- സി ടി എം ജി കാവ്-41, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 28, കില ബ്ലോക്ക് 1 ത്യശ്ശൂർ-86, കില ബ്ലോക്ക് 2 ത്യശ്ശൂർ- 74, വിദ്യ സി.എഫ്.എൽ.ടി.സി 1 വേലൂർ-150,  വിദ്യ സി.എഫ്.എൽ.ടി.സി 1 വേലൂർ-10, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എൽ.ടി.സി കൊരട്ടി – 52, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട – 6, ഡി.എച്ച്. വടക്കാഞ്ചേരി – 4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -3, അമല ഹോസ്പിറ്റൽ ത്യശ്ശൂർ – 94, ഹോം ഐസോലേഷൻ – 15.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 9596  പേരില്‍  8640 പേര്‍ വീടുകളിലും 956 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. 221 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.അസുഖബാധിതരായ 2127 പേരേയാണ് ആകെ  രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. 713 പേരെ  ശനിയാഴ്ച്ച  നിരീക്ഷണത്തില്‍ പുതിയതായി ചേർത്തു.   512 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്ർന്ന് നിരീക്ഷണ പട്ടികയിൽ  നിന്നും ഒഴിവാക്കി .

ശനിയാഴ്ച്ച  2026 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 67984 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് . ഇതില്‍ 67184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു . ഇനി 800 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 11437  ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ശനിയാഴ്ച്ച   450 ഫോൺ  വിളികളാണ് ജില്ലാ കട്രോള്‍ സെല്ലില്ലേക്ക് വന്നത് . ഇതുവരെ ആകെ 68405 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത് . 61 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗസിലര്‍മാര്‍ വഴി കൗണ്സിലിംഗ്  നല്‍കി.

ശനിയാഴ്ച്ച  റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 300 പേരെ ആകെ സ്‌ക്രീനിംഗ്  ചെയ്തു.