കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇട്ടിവ, എഴുകോണ്‍, നെടുവത്തൂര്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലുകേസുകളില്‍ പിഴയീടാക്കുകയും 127 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ഓച്ചിറ, പ•ന, തേവലക്കര, ക്ലാപ്പന ഭാഗങ്ങളില്‍ എട്ടു കേസുകളില്‍ പിഴയീടാക്കി. 154 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ നിന്ന് പിഴയീടാക്കി. 68 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്ത് തൃക്കോവില്‍വട്ടം, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. 68 കേസുകള്‍ക്ക് താക്കീത് നല്‍കി.
പത്തനാപുരം, പിറവന്തൂര്‍, പ്രദേശങ്ങളില്‍ ഒരു കേസിന് പിഴയീടാക്കി. എട്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ അറയ്ക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഏഴു കേസുകളില്‍ താക്കീത് നല്‍കി