കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 30 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കൊട്ടാരക്കര, ചിതറ, വെട്ടിക്കവല, കരീപ്ര, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍, ഇട്ടിവ, കടയ്ക്കല്‍, പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകളില്‍ പിഴയീടാക്കുകയും 314 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളിയിലെ ചവറ, പന്മന, തഴവ, തൊടിയൂര്‍, തേവലക്കര, ക്ലാപ്പന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. 114 എണ്ണത്തിന് താക്കീത് നല്‍കി.

കുന്നത്തൂര്‍ ശാസ്താംകോട്ട, വെസ്റ്റ് കല്ലട, ശൂരനാട് സൗത്ത്, ശൂരനാട് നോര്‍ത്ത്, മൈനാഗപ്പള്ളി, പോരുവഴി എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 133 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലത്തെ പേരയം, ഇളമ്പള്ളൂര്‍, കൊറ്റങ്കര, പനയം, കല്ലുവാതുക്കല്‍, ത്രിക്കോവില്‍വട്ടം, പെരുനാട്,പരവൂര്‍, തൃക്കരുവ,കുണ്ടറ, കൊല്ലം കോര്‍പ്പറേഷന്‍ മേഖലകളില്‍ 19 കേസുകളില്‍ പിഴ ഈടാക്കി. 311 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

പത്തനാപുരത്ത് ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ജി. സിജിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂര്‍ താലൂക്കിലെ അഞ്ചല്‍ മേഖലയില്‍ തഹസീല്‍ദാര്‍ കെ. എസ്. നസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ താക്കീത് നല്‍കി.