നിപ നിയന്ത്രണം സാധ്യമാക്കിയ സുമനസുകളെ ആരോഗ്യവകുപ്പ് പ്രൗഡോജ്വല സദസില്‍ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാനം ചെയ്തു.ഉപഹാരസമര്‍പ്പണവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു എക്‌സൈസ് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യാതിഥിയായി.

നിപ രോഗം ഒട്ടേറെ അനുഭവങ്ങളാണ് ഉണ്ടാക്കിയതെന്നും യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ ആരോഗ്യവിഭാഗം സന്നദ്ധമായെന്നുംആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. രോഗ സ്ഥിരീകരണ ഘട്ടം മുതല്‍ നിതാന്ത ജാഗ്രതയോടെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ നമുക്കായി. പ്രശ്‌നത്തിന്റെ ഗൗരവം ജനങ്ങളെ ആശങ്കാകുലരാക്കാതെ ബോധ്യപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇതില്‍ മാധ്യമങ്ങള്‍ വസ്തുതാപരമായും,സുതാര്യമായും വാര്‍ത്തകള്‍ നല്‍കി സഹകരിച്ചു. നിപയുമായുമാണ്ടായ തുടക്കം മുതലുള്ള മറ്റ് അനുഭവങ്ങളും മന്ത്രി വേദിയില്‍ പങ്കുവെച്ചു.

നഴ്‌സ് ലിനിയുടെ മരണം വളരെയേറെ വേദനിപ്പിച്ചെന്നും നാടിനുവേണ്ടി ജീവ ത്യാഗം ചെയ്ത ലിനിയെ ലോകം എക്കാലവും ഓര്‍ക്കും ലിനിയുടെ മക്കള്‍ നാടിന്റെ മക്കളാണെന്നും മന്ത്രി പറഞ്ഞു. മാരകമായ വിപത്തിനെ ജനങ്ങളുടെ ഐക്യത്തോടെയുള്ള ജാഗ്രതാപ്രവര്‍ത്തനം കൊണ്ട് നിയന്ത്രിക്കാന്‍ സാധിച്ചതായും പാരിതോഷികം പ്രതീക്ഷിച്ചു നടത്തിയ പ്രവര്‍ത്തനമായല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഓരോരുത്തരും നിര്‍വഹിച്ചതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നന്‍മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആകെത്തുകയാണ് നിപയെ നിയന്ത്രണം സാധ്യമാക്കിയത്.

നാടിന്റെ ആവശ്യമായ പൊതുവായ നേട്ടത്തെ അംഗീകരിക്കാന്‍ തയ്യാറാകണം. നന്മയും കാരുണ്യവും നഷ്ടപ്പെടാത്ത ലോകത്താണ് നാമുള്ളതെന്നും മന്ത്രി പറഞ്ഞു. ഒരു ജനകീയ സര്‍ക്കാര്‍ ജനങ്ള്‍ക്കിടയില്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നിപ നിയന്ത്രണത്തിലൂടെ കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പണയം വെച്ചും രംഗത്ത് ഇറങ്ങിയവരെ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സദസില്‍ പ്രത്യകം ഗ്രൂപ്പുകളായി ക്ഷണിച്ച് അഭിനന്ദിച്ചു. നിപ ബാധിതരെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയെ ആദരിച്ചു. ഭര്‍ത്താവ് സജീഷ് പുരസ്‌കാരം ഏറ്റുവാങ്ങി അവരുടെ കുടുംബാംങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങില്‍ കോഴിഖ്യാപിച്ചു. ചടങ്ങില്‍ രാജീവ് സദാനന്ദന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യകുടംബക്ഷേമ വകുപ്പ് മുഖ്യ ഭാഷണം നടത്തി . എംഎല്‍ എ മാരായ ഡോ. എംകെ മുനീര്‍, എ പ്രദീപ്കുമാര്‍. പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ യുവി ജോസ്,മലപ്പുറം കളക്ടര്‍ അമിത് മീണ, സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ വിആര്‍ രാജേന്ദ്രന്‍ മലപ്പുറം ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ സക്കീന, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ്എ പി ഉണ്ണികൃഷ്ണന്‍, , ഡോ കെ വി ലതീഷ് , ഡോ.ജി അരുണ്‍കുമാര്‍, ഡോ.എസ് അനൂപ്കുമാര്‍, ഡോ. ആര്‍എസ് ഗോപകുമാര്‍.ഡോ.അബ്ദുള്‍ ഗഫൂര്‍, ഡോ എ ഷിബുലാല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ , ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.