സംസ്ഥാന ജി.എസ്.ടി  വകുപ്പിലെ ഇന്റലിജൻസ്-എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളിലെ 90 ഓളം സ്‌ക്വാഡുകൾ സംസ്ഥാന വ്യാപകമായി അതിർത്തികൾ കേന്ദ്രീകരിച്ച് നടത്തിയ സംയുക്ത വാഹന പരിശോധനകളിൽ  4150 കേസുകളിലായി 82.78 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്തു.