അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഒന്നാമതാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തിലെ വികസന പ്രവർത്തനങ്ങൾ. കേരളത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും ഹൈടെക്കായി മാറി. പതിനഞ്ചര ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയത്തിലേക്ക് വന്നത്. നല്ല റോഡ്, പാലങ്ങൾ, തീരദേശ സംരക്ഷണം, മലയോര മേഖല സംരക്ഷണം, ജല പാത തുടങ്ങി സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. പരൂർകുന്ന് പുനരധിവാസം, പട്ടയമേള, ലൈഫ് മിഷൻ, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ, കാരാപ്പുഴ, ബാണാസുര , പൂക്കോട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വികസന പദ്ധതികൾ, ആശുപത്രി വികസനം, വിദ്യഭ്യാസ മേഖലയിലെ വികസനം തുടങ്ങിയവയെല്ലാം വയനാടിന്റെ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.