കൊച്ചി: മെഡിക്കൽ രംഗത്തെന്ന പോലെ എഞ്ചിനീയറിംഗ് മേഖലയിലും സ്പെഷ്യലൈസേഷൻ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീൽ. കൊച്ചിയിൽ അസാപിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇൻഡസ്ട്രി അക്കാഡമിയ സമ്മിറ്റ് ” ബ്രിഡ്ജ് – 2019 ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ മേഖലയിൽ എല്ലാ ചികിത്സകൾക്കും സ്പെഷ്യലൈസ്ഡ് ആയ ആളുകണാണുള്ളത്. ഓരോ അവയവങ്ങൾക്കും സ്പെഷ്യലൈസേഷൻ വരുന്ന കാലം അകലെയല്ല. അത്തരത്തിൽ എഞ്ചിനീയറിംഗ് മേഖലയിലും കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാലത്തിനനുസൃതമായ മാറ്റം മേഖലയിൽ വരണം. എല്ലാവർക്കും തങ്ങളുടെ കഴിവ് പ്രാക്ടിക്കൽ ആയി തെളിയിക്കാൻ കഴിയണം. ഈ കാലഘട്ടത്തിൽ സർട്ടിഫിക്കറ്റിന് ഹാൾ ടിക്കറ്റിന്റെ മാത്രം വിലയാണുള്ളത്. ഇന്റർവ്യൂവിൽ സെലക്ട് ചെയ്യപ്പെടണമെങ്കിൽ കഴിവ് തെളിയിക്കപ്പെടണം. ഇതിനായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് നിർബന്ധമാക്കും.
ആധുനിക യന്ത്രങ്ങളോ വ്യവസായ മേഖലയിലോ മാറ്റങ്ങളോ പരിചയമില്ലാതെയാണ് വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത്. വർഷങ്ങൾക്കു മുമ്പ് കോളജിൽ വാങ്ങി വച്ച സംവിധാനങ്ങളിലാണ് ഇവർ പoനം പൂർത്തിയാകുന്നത്. അതു കൊണ്ടു തന്നെ മേഖലയിലെ ഏറ്റവും മികച്ച സംവിധാനങ്ങളുമായി ഇടപഴകാൻ കുട്ടികൾക്ക് സാധിക്കാറില്ല. എക്സലന്റ് ആയ വിദ്യാർത്ഥികൾ ഇവിടെ കാണാൻ കഴിയുന്നില്ല. വേണ്ടത്ര പരിശീലനം ലഭിക്കാത്തതു തന്നെയാണ് പ്രധാന കാരണം. അതു ലഭിച്ചു കഴിഞ്ഞാൽ ഈ ന്യൂനത നമുക്ക് പരിഹരിക്കാൻ കഴിയും.
ലോകത്തിന്റെ ഏതു ദിക്കിൽ പോയി പരിശോധിച്ചാലും മലയാളികളുടെ മികവ് കാണാനാകും. പഠിച്ചിറങ്ങുന്ന വികവുറ്റവരെല്ലാം രാജ്യം വിട്ടു പോകുന്ന കാഴ്ചയാണ്. കഴിവ് തെളിയിക്കുന്നവരെ അംഗീകരിക്കുന്ന സംവിധാനമാണ് വേണ്ടത്. സർക്കാർ സർവീസിലും ഇത് കൊണ്ടുവരാൻ കഴിയണം.
ഇന്റേൺഷിപ്പിന് അതിന്റേതായ പ്രാധാന്യം നൽകി സാങ്കേതിക വിദ്യാഭ്യാസ മേഖല വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്തെ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിനും ഓരോ സാങ്കേതിക സ്ഥാപനം കൺസൾട്ടൻസി ഏജൻസിയായി ഉണ്ടാകണം. മികച്ചതലത്തിലേക്ക് സാങ്കേതിക വിദ്യയുടെ മേഖലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിൽ തൊഴിൽനൈപുണ്യം വളർത്തിയെടുത്ത് വിവിധമേഖലകൾക്കാവശ്യമായവിദഗ്ദ്ധ മാനവവിഭവശേഷി ആർജ്ജിച്ചെടുക്കുന്നതിനായി വി
വിധപദ്ധതികൾ സർക്കാർ നടപ്പിലാക്കിവരികയാണ്. ഇതിന്റെഭാഗമായി സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗ് – പോളിടെക്നിക് വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽനൈപുണ്യം വികസിപ്പിക്കുന്നതിനും വിപ്ലവകരമായവ്യവസായമുന്നേറ്റത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന പുതിയതൊഴിൽമേഖല കളിൽ വൈദഗ്ദ്ധ്യം നേടുന്നതിനുമുള്ള അവസരം നൽകുന്നതിനായി അസാപ് മുഖാന്തിരം വ്യവസായശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും മറ്റുൽപാദനമേഖലകളിലും ഇന്റേൺഷിപ്പ് നൽകുന്നതിന് ഒരുസ്ഥിരം സംവിധാനം ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ്. അദ്ധ്യയനവർഷം തന്നെ സംസ്ഥാനത്തെഎഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി പദ്ധതി ആരംഭിക്കും..
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ദേശീയ അന്തർദേശീയ പ്രാധാന്യമുളള വൻകിട കോർപ്പറേറ്റ്
കമ്പനികളെയും ഗവേഷണസ്ഥാപനങ്ങളെയും സർക്കാർ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെയും ഇതരവകുപ്പുകളെയും ഒരു പൊതു പ്ലാറ്റ്ഫോമിൽ എത്തിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിയും പാഠ്യവിഷയവും പരിഗണിച്ചു വ്യവസായശാലകളിലോ ഗവേഷണസ്ഥാപനങ്ങളിലോ ഇന്റേൺഷിപ്പിനു അവസരംലഭ്യമാക്കും. ഇന്റേൺഷിപ്പിന് അ
വസരങ്ങളുള്ള വ്യവസായ ശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഓൺലൈൻ ആയി ഇതിനായി തയ്യാറാക്കിയിട്ടുള്ള ഇന്റേൺഷിപ്പ്പോർട്ടലിൽ രജിസ്റ്റർചെയ്ത്പോർട്ടലിൽ ലഭ്യമായ ഇന്റേൺഷിപ്പ് അവസരങ്ങൾ വിദ്യാർത്ഥികൾക്കായി പ്രയോജനപ്പെടുത്താം.
ഇന്റേൺഷിപ്പ്പോർട്ടലും അനുബന്ധ സേവനങ്ങളും ഏകോപിപ്പിക്കുന്നതിനായിഫോർത്ത്ആംബിറ്റ് എന്നസേവന ദാതാവിനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്റേൺഷിപ്പ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനുളള വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് കേരളസാങ്കേതികസർവകലാശാലയും അസാപുമായി ധാരണയിൽ എത്തി. ഇന്റേൺഷിപ്പ്കാലയളവിൽ വിദ്യാർത്ഥികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുംഇന്റേൺഷിപ്പ് പൂർത്തീകരിച്ചതിനുശേഷം മൂല്യനിർണ്ണയം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിനുമായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഇന്റേൺഷിപ്പ്കാലയളവിൽഗവേഷണസ്ഥാപനത്തിലെയോ വ്യവസായശാലയിലെയോഅനുയോജ്യനായ പ്രതിനിധി ഇന്റേൺഷിപ്പിന് മേൽനോട്ടം വഹിക്കും. സാങ്കേതികപരിജ്ഞാനവുംതൊഴിൽനൈപുണ്യവും പ്രായോഗികപരിചയവും ഒത്തിണങ്ങിയ വിദഗ്ദ്ധരായ പുതുതലമുറയെ രജ്യത്തിനാകമാനം മുതൽക്കൂട്ടാകുന്ന വിധത്തിൽ രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം.

ശില്പശാലയിൽ ഫോർട്ട് കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നീതു സത്യൻ എന്നിവർ പ്രസംഗിച്ചു. വിനു ശങ്കർ, ജയിംസ് ജോസഫ്, കെ.മധുസൂദനൻ , ഡോ. ജോയ്‌ ഇളമേൻ, സി.എസ്. സഭാവതി, ഡോ.കെ.കെ.ബൈജു എന്നിവർ സെമിനാർ നയിച്ചു.