മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുകു മണിയിൽ ആലേഖനം ചെയ്ത് ചിത്രകാരൻ. തമിഴ്നാട് സേലം സ്വദേശി ജെ വെങ്കിടേഷാണ് വരയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ വെളുത്ത കടുകുമണിയിൽ ആലേഖനം ചെയ്തത്. തിങ്കളാഴ്ച സെക്രട്ടേറിയറ്റിലെ ഓഫീസിൽ കുടുംബസമേതം എത്തിയ വെങ്കിടേഷ് തന്റെ രചന മുഖ്യമന്ത്രിക്ക് കൈമാറി.
ചെന്നൈ ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദം നേടുയിട്ടുള്ള കർഷക കുടുംബത്തിലെ ജെ വെങ്കിടേഷ്
42 നേതാക്കന്മാരുടെ ചിത്രങ്ങളാണ്  കടുകുമണിക്കുള്ളിലാക്കിയത്. അരമണിക്കൂറിലാണ് പെൻസിൽ കൊണ്ടുള്ള   അപൂർവ്വ ചിത്ര രചന. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയിൽ തുടങ്ങി കേരള മുഖ്യമന്ത്രി പിണറായി വിജയനിൽ എത്തി നിൽക്കുന്നു ഇദ്ദേഹത്തിന്റെ കരവിരുത്. പ്രഖ്യാപിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്ന ഭരണകർത്താവെന്ന് തന്റെ  നാട്ടിൽ പേരുകേട്ട കേരളമുഖ്യമന്ത്രിയെ വരയ്ക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് കടുക് വെങ്കി പറഞ്ഞു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ ജീവചരിത്രവും ഇദ്ദേഹം കടുകുമണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ച് അടുത്ത മാസം അത് നൽകാൻ പോവും. സിങ്കപ്പൂർ  പ്രധാനമന്തിയുടെ ജീവചരിത്രമാണ് അടുത്തതായി വരക്കുക. ഓരോ ചിത്രങ്ങളും
0.048 ഡയാമീറ്റർ വലിപ്പമാണ് ശരാശരി അളവ്. വേൾഡ് വണ്ടർ ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റിക്കാർഡ്സിലും വെങ്കിടേഷ് ഇടം നേടി.
പ്രൈമറി വിദ്യാർത്ഥിനിയായ  ഹർഷിതാണ് മകൾ. സതീദേവിയാണ് ഭാര്യ.