ബുധനാഴ്ച  14 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 1,182 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,155 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയതാണ്. 14 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പെരിങ്ങമല സ്വദേശി മോഹനകുമാര്‍(60), വലിയതുറ സ്വദേശിനി സഫിയ ബീവി(74), വലിയതുറ സ്വദേശി സേവിയര്‍(90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍(74), മുല്ലയ്ക്കല്‍ സ്വദേശി മുരുകപ്പന്‍ ആചാരി(74), വഴയില സ്വദേശിനി ലീല(59), പൂജപ്പുര സ്വദേശിനി ജൈനാമ്മ(66), പൂജപ്പുര സ്വദേശിനി ഫാത്തിമ(65), ഒറ്റശേഖരമംഗലം സ്വദേശി മണിക്കുട്ടന്‍(47), പയനീര്‍കോണം സ്വദേശി ജയന്‍(43), തോന്നയ്ക്കല്‍ സ്വദേശിനി ജഗദമ്മ(74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍(90), പുതുക്കുറിച്ചി സ്വദേശി കമാലൂദ്ദീന്‍(70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍(71) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 516 പേര്‍ സ്ത്രീകളും 666 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 124 പേരും 60 വയസിനു മുകളിലുള്ള 185 പേരുമുണ്ട്. പുതുതായി 3,298 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,920 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,611 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,867 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 820 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 303 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 50 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,733 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.