അഞ്ച്  അതിര്‍ത്തി റോഡുകളില്‍ കര്‍ശന പരിശോധന
കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു.  അടക്കാത്ത അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.  മഞ്ചേശ്വരത്തെ തൂമിനാട് റോഡ്,  കെദംപാടി പദവ് റോഡ്,  സുങ്കദകട്ടെ മുടിപ്പ് റോഡ്,  കുറുട പദവ്  റോഡ്,  മുളിഗദ്ദെ റോഡ്,  ബെരിപദവ് റോഡ്  എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്,  ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വര മംഗല റോഡ്,  ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്,  നാട്ടക്കല്‍ സുള്ള്യപദവ് റോഡ്,  ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂര്‍ണമായി അടച്ചത്.
       തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല  അഡ്യാനടുക്ക റോഡ്,  ആദൂര്‍- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത,  മാണിമൂല സുള്ള്യറോഡ്,  പാണത്തൂര്‍ ചെമ്പേരി മടിക്കേരി റോഡ് എന്നീ അതിര്‍ത്തി  റോഡുകള്‍  വഴി വരുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ ജില്ലയിലേക്ക് കടത്തി വിടു.  അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഈ അഞ്ച് റോഡുകള്‍ തുറന്നിടുന്നത്.
ഡോക്ടര്‍മാര്‍,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് അഞ്ച്  അതിര്‍ത്തി റോഡുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ പരിശോധനാ സ്ഥലത്ത് ഉണ്ടാനവും. പോലീസിനു ക്യാമ്പ് ഷെഡ് ഒരുക്കും. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം
രണ്ട് എം.എല്‍.എ മാര്‍ സ്വയം ഐസൊലേഷനില്‍
കാസര്‍കോട്   ജില്ലയില്‍ ഏറ്റവുമൊടുവില്‍ കൊവിഡ് 19  സ്ഥിരീകരിച്ച രോഗിയുമായി ഇടപഴകിയിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ രണ്ട് എം.എല്‍.എ മാര്‍ സ്വയം ഐസൊലേഷനിലേക്ക് മാറാന്‍ തീരുമാനിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍ .എ. നെല്ലിക്കുന്നും, മഞ്ചേശ്വരം എം.എല്‍.എ. എം. സി. ഖമറുദ്ദീനുമാണ് സ്വയം ഐസൊലേഷനിലേക്ക് മാറിയത്.
ഹോം ഡെലിവറി നടത്തുന്നവര്‍ മുന്‍കരുതലെടുക്കണം
വീടുകളിലെത്തി തപാല്‍ വിതരണം ചെയ്യുന്നവരും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഉല്‍പന്നങ്ങളും ഭക്ഷ്യവസ്തുക്കളും മറ്റും  വീട്ടു പടിക്കല്‍ വിതരണം ചെയ്യുന്നവരും കൊറോണ ബാധിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ആവശ്യമായ മുന്‍കരുതലടുക്കണം. സ്ഥാപന മേധാവികളും ഉടമസ്ഥരും ഇവര്‍ക്കാവശ്യമായ സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണം. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവര്‍ രോഗം ഭേദമാകുന്നത് വരെ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കണം. ഇത്തരം ജോലികളിലേര്‍പ്പെട്ട അസുഖ ബാധിതര്‍ക്ക്  ആ വശ്യമായ ലീവ് അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു അറിയിച്ചു
ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ 
സമ്മേളിച്ചാല്‍ മത പുരോഹിതര്‍ക്കെതിരെ നടപടി
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ 50 ല്‍ അധികം ആളുകള്‍ സമ്മേളിച്ചാല്‍  അതത് മതസ്ഥാപനങ്ങളുടെ  പുരോഹിതര്‍ക്കും ഭാരവാഹികള്‍ക്കുമെതിരെ  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പൊതു-സ്വകാര്യ ഇടങ്ങളിലും  50 ല്‍ അധികം ആളുകള്‍ സമ്മേളിക്കാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം.